Posts

Showing posts from March, 2019

അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്

Image
'ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ Conviction -ന് എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല."1 ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു. മലങ്കരസഭയുടെ സമാധാനത്തിനായി ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന ഇരു വിഭാഗങ്ങളിലെയും മെത്രാപ്പോലീത്തന്മാരും, അവരെ ബന്ധികളാക്കി ഒപ്പിടുവിച്ചാല്‍ സമാധാനം ഉണ്ടാകുമെന്ന് ധരിച്ചുവശായ യുവാക്കളും ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി. സഭാ സമാധാനത

സുരാസു: അസംബന്ധങ്ങളുടെ പ്രിയ പ്രേയസി

Image
കൂടണയും മുമ്പ് കോട്ടയത്തെ ഒരു ഹോട്ടല്‍ മുറി. പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടനും ഏതാനും സുഹൃത്തുക്കളും സംഭാഷണത്തിലാണ്. നിത്യവൃത്തിക്ക് വകയുണ്ടാക്കാന്‍, താടിയുമുപേക്ഷിച്ച് കോട്ടയത്ത് വന്നിറങ്ങിയ സുരാസുവും അക്കൂട്ടത്തിലുണ്ട്. മുഴിഞ്ഞ ഒരു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിത സുരാസു കാക്കനാടന്‍റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹമത് വായിച്ചു. അഭിപ്രായവും പറഞ്ഞു. സുരാസുവും പത്രപ്രവര്‍ത്തകനായ കുര്യനും പോകാനൊരുങ്ങി. 'കാശ് വല്ലതും വേണമോ?' എന്ന് കാക്കനാടന്‍ സ്നേഹപൂര്‍വ്വം സുരാസുവിനോടു ചോദിച്ചു. 'വേണ്ട' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ സുരാസു കുര്യനോട് സങ്കടം പറഞ്ഞു: "അവശ കലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. കുറെ നാളായി അതും കിട്ടുന്നില്ല." കുര്യന്‍ പോക്കറ്റ് തപ്പി അമ്പത് രൂപാ എടുത്തു കൊടുത്തു. സുരാസു അത് വാങ്ങി. 2 കോട്ടയത്തെ ദേശാഭിമാനി തീയറ്റേഴ്സിന്‍റെ പ്രവര്‍ത്തകരെ തപ്പി സുരാസു ഓഫീസിലെത്തി. പണ്ടെങ്ങോ, ഒരു നാടകം എഴുതിക്കൊടുക്കാമെന്ന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനം ഓര്‍മ്മിച്ച് ചെന്നതായിരുന്നു അദ്

വറ്റാത്ത ആശയങ്ങളുടെ ഉറവയുമായി മുപ്പതാം വര്‍ഷത്തിലേയ്ക്ക്

Image
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസ്യോസ് തിരുമേനി മേല്‍പട്ടസ്ഥാനമേറ്റിട്ട് ഇന്ന് 29 വര്‍ഷം തികയുന്നു. ഇന്നലെ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ തിരുമേനിയോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ഇടയായി. എഴുപത്തിയാറാം വയസ്സിലും മേല്‍പട്ടസ്ഥാനത്ത് 29 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അദ്ദേഹം ഊര്‍ജ്ജസ്വലനാണ്. ചിന്തയിലും മനസ്സിലും ആത്മാവിലും പുതിയ തലമുറയെ നേര്‍വഴി കാട്ടാനുള്ള വ്യഗ്രതയാണ്.  രാവിലെ മദ്യവര്‍ജന സമിതിയുടെ നേതൃസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വന്ന്, അരമനയില്‍ വിശ്രമിച്ച്, സായാഹ്നത്തില്‍ ആനുകാലികങ്ങള്‍ വായിക്കുന്ന തിരക്കിലായിരുന്നു തിരുമേനി. കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അദ്ദേഹം 'കര്‍ഷകശ്രീ' വായിക്കുകയാണ്. പശ്ചാത്തലത്തില്‍ മുറ്റത്ത് പ്ലാസ്റ്റിക് കൂടുകളില്‍ വെണ്ടയും മറ്റും കൃഷി ചെയ്തിരിക്കുന്നു. മുറ്റത്തെ ഒന്നരയാള്‍ പൊക്കം മാത്രമുള്ള മാവ് നിറഞ്ഞു കായിച്ചുകിടക്കുന്നു. വായനയ്ക്കിടയില്‍ പച്ചക്കറിത്തോട്ടത്തിലെ ചെടികള്‍ക്ക് ഗോമൂത്രം കലക്കിയൊഴിക്കാന്‍ വേലക്കാരനു നിര്‍ദ്ദേശം കൊടുത്തു. മുറ്റത്തെ മാവിലെ മാങ്ങകള്‍ പറിച്ച് നാളെ ഉപ്പിലിടണമെന്ന് പ്രീ സെമിനാരി വിദ്യ

പാമ്പാടിയില്‍ നിന്നൊഴുകുന്ന അനുഗ്രഹപ്രവാഹം

Image
കാതോലിക്കേറ്റിന്‍റെ ശതാബ്ദിക്കിനി രണ്ടു വര്‍ഷം മാത്രം. മലങ്കരയിലെ പുണ്യപുരുഷന്മാരായ പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവ, പ. പാമ്പാടി തിരുമേനി, പ. പൗലോസ് മാര്‍ അത്താനാസ്യോസ് വലിയതിരുമേനി (കുറ്റിക്കാട്ടില്‍) എന്നിവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങള്‍ പ. സുന്നഹദോസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പഠനത്തിന്‍റെയും അന്വേഷണത്തിന്‍റെയും മുഖ്യ ചുമതല പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ മുഖ്യ ചുമതല വഹിച്ച ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനിക്ക് തന്നെ ആണെന്നു തോന്നുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടി നടത്തിയ അന്വേഷണവും പഠനവും മാര്‍ ഐറേനിയോസിനെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഒരു കടുത്ത ഭക്തനും ആരാധകനുമാക്കി മാറ്റി എന്ന് പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. വട്ടശ്ശേരില്‍ തിരുമേനി രചിച്ച മതോപദേശസാരങ്ങളും തിരുമേനിയുടെ ഡയറിയും മലയാളത്തിലും തര്‍ജ്ജമ ചെയ്ത് ഇംഗ്ലീഷിലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മുന്‍പറഞ്ഞ മൂന്ന് പിതാക്കന്മാരെപ്പറ്റിയുമുള്ള പഠനറിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന പ. സുന്നഹദോസില്‍ അവതരിപ്പിക്ക

ആ വാത്സല്യത്തിനും സ്നേഹത്തിനും എന്ത് പകരം നല്‍കാന്‍?

Image
പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ഞാനുമായുള്ള ബന്ധത്തിന്‍റെ സ്മരണകള്‍ ഉള്‍പ്പെടുത്തി ഒരു പൂര്‍ണ്ണ ലേഖനം എഴുതുവാന്‍ എനിക്കിതുവരെയും കഴിഞ്ഞിട്ടില്ല. പ്രശസ്തരും അപ്രശസ്തരുമായ പലരും തിരുമേനിയെക്കുറിച്ചുള്ള സ്മരണകള്‍ ലേഖനരൂപത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശിഷ്യരായ രണ്ടു വൈദികര്‍ ഗ്രന്ഥരൂപത്തിലും ആ സ്മരണകള്‍ നമുക്ക് നല്‍കി. ഇത്തരത്തിലൊരു ലേഖനം രചിക്കാനും, തിരുമേനിയും ഞാനും തമ്മിലുള്ള ബന്ധത്തെ വാക്കുകളില്‍ ആവിഷ്കരിക്കുവാനും ഞാന്‍ പല തവണ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി  എഴുതിയ ചില കുറിപ്പുകളാണ് താഴെ ചേര്‍ക്കുന്നത്. ഇവനോ വാത്സല്യവാന്‍ 1994 മെയ് മാസത്തിലെ ഒരു ദിവസം. അന്ന് ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറിയായിരുന്ന ഫാ. റ്റി. പി. ഏലിയാസിന്‍റെ മുറിയില്‍ ഞാനും അദ്ദേഹവുമായി സംസാരിച്ചിരിക്കുന്നു. ഒരു വൈദികന്‍ ആ മുറിയിലേക്കു കടന്നുവന്നു." എടാ നിനക്കറിയാമ്മേലെ, നമ്മുടെ ബോയ്സ് ഹോമിന്‍റെ സെക്രട്ടറി കെ. റ്റി. ഫിലിപ്പച്ചനാണ്" എന്നു പറഞ്ഞ് ഏലിയാസച്ചന്‍ കയറിവന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇവനെ അറിയാമ്മേലെ, ഗ്രീഗോറിയോസ് തിരുമേനിയു

ആത്മാവില്‍ തീ പിടിപ്പിക്കുന്ന ഒരു ജീവിതം

Image
ഓര്‍ത്തഡോക്സ് വൈദികസെമിനാരിയില്‍ ഇടദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചുമതലവന്ന ഒരു അദ്ധ്യാപകന്‍ വെളുപ്പിനെ എഴുന്നേറ്റ് കുളിയും പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ പുസ്തകം വായിക്കുവാന്‍ ഒരു ഉള്‍വിളി തോന്നി. ഷെല്‍ഫില്‍ നോക്കിയപ്പോള്‍ കണ്ണില്‍പെട്ടത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവചരിത്രമാണ്. പുസ്തകമെടുത്ത് വെറുതെ തുറന്ന് ഒരു ഭാഗം വായിക്കാനാരംഭിച്ചു. ഫാ. പോള്‍ വര്‍ഗീസ് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചാര്‍ജ്ജ് എടുത്ത ഭാഗമായിരുന്നു അത്. ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അച്ചന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു. പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു: "അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകാറായപ്പോള്‍ വീണ്ടും അഞ്ചു വര്‍ഷം കൂടി സേവനം തുടരുവാന്‍ ഡബ്ലിയു. സി. സി. നേതൃത്വം രേഖാമൂലം ഫാ. പോള്‍ വര്‍ഗീസിനോടാവശ്യപ്പെട്ടു. ആ ക്ഷണം നിരസിച്ചുകൊണ്ട് 1967 ഓഗസ്റ്റില്‍ അദ്ദേഹം അവിടെനിന്നു പിരിഞ്ഞു. 1967 ജനുവരി മൂന്നിനു ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ഫാ. പോള്‍ വര്‍ഗീസിനെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ പ്രിന്‍സിപ്പലായി ന

ഒ. എം. ചെറിയാനെ മറന്നൊരു കാതോലിക്കാ ദിനാഘോഷം

Image
മാര്‍ച്ച് 4-ാം തീയതി സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എന്‍റെ ഓഫീസില്‍ വച്ച് എന്നോട് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണില്‍ ഒരു എസ്. എം. എസ്. മെസ്സേജ് വന്നു. കാതോലിക്കാദിനത്തിന്‍റെ ഉദ്ഭവത്തെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ എവിടെ നിന്നും കിട്ടുമെന്ന് അന്വേഷിച്ചുകൊണ്ട് പ. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടേതായിരുന്നു സന്ദേശം. വര്‍ഗ്ഗീസ് എന്നോട് കാര്യം വിശദീകരിച്ചു. എന്തെങ്കിലും വിവരങ്ങള്‍ എവിടെ കിട്ടുമെന്ന് അന്വേഷിച്ചു. "നിത്യാക്ഷരങ്ങള്‍ മൂന്നാം വാല്യത്തില്‍ കാണും. ഞാന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മയ്ക്കു തൊട്ടുമുമ്പു മുതല്‍ ആ പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഒ. എം. ചെറിയാന്‍റെ അന്നത്തെ സര്‍ക്കുലറുകള്‍ എല്ലാം കൊടുത്തിട്ടുണ്ട്" എന്നു പറഞ്ഞുകൊണ്ട് ഞാന്‍ എന്‍റെ പഠനമേശയില്‍ നിന്ന് നിത്യാക്ഷരങ്ങള്‍ എടുത്ത് പ്രസ്തുതഭാഗം തപ്പി കണ്ടുപിടിച്ചു കൊടുത്തു. വര്‍ഗ്ഗീസ് അവിടെയിരുന്നുകൊണ്ടു തന്നെ "നിത്യാക്ഷരങ്ങള്‍ മൂന്നാം വാല്യത്തിലെ 461 മുതലുള്ള പേജുകള്‍ കാണുക" എന്ന് തിരുമേനിക്കു തിരിച്ച് സന്ദേശമയക്കു

വേറിട്ട കാഴ്ചകള്‍

അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഭൗതികദേഹം നെടുമ്പാശ്ശേരിയിലെത്തിയതു മുതല്‍ കബറടക്കം വരെ ആ വിലാപയാത്രയിലും കബറടക്കത്തിലും പങ്കെടുക്കുവാന്‍ സാധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് ടി. വി. യ്ക്കു വേണ്ടി റിപ്പോര്‍ട്ടു ചെയ്യാനാണ് ഞങ്ങള്‍ ഒരു കാറില്‍ ഭൗതികദേഹത്തെ ഈ സമയമത്രയും അനുഗമിച്ചത്. ഇതിനിടയില്‍ കണ്ട 'വേറിട്ട ചില കാഴ്ചകളെ' അവതരിപ്പിക്കുന്നത് ചിലരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും മറ്റു ചിലരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കാനുമാണ്. പുതിയ തലമുറയുടെ ആഢ്യത്വം  പത്തു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിനു മുമ്പില്‍ ഞങ്ങള്‍ എത്തുന്നത്. മലങ്കര നസ്രാണികളായ നൂറു കണക്കിനാളുകള്‍, ഭൗതികദേഹം പുറത്തേയ്ക്ക് കൊണ്ടുവരുന്നതും കാത്ത് പൊരിവെയിലത്ത് നിന്നിരുന്നു. എന്‍റെ സ്നേഹിതരായ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഏബ്രഹാം തോമസ്, ഹാപ്പി ജേക്കബ്, വര്‍ഗ്ഗീസ് മാത്യു എന്നീ അച്ചന്മാര്‍ ഒരു കോണില്‍ മാറി നില്‍ക്കുന്നത് ചെന്നപ്പോഴേ കണ്ടു. ഞാന്‍ അവരുമായി സംസാരിച്ചു. ഭൗതികദേഹത്തോടൊപ്പം വിമാനത്തില്‍ വന്നവരാണവര്‍. പക്ഷേ, തങ്ങളുടെ ദൗത്യം കഴിഞ്ഞു എന്നവണ്ണം അവര്‍ ജനക്ക

ചിരിപ്പിച്ചും കരയിച്ചും മക്കാറിയോസ് തിരുമേനി

Image
ഒരു അഭിമുഖവും ചോദിക്കപ്പെടാതെ പോയ ഒരു ചോദ്യവും 1995-ലാണെന്നു തോന്നുന്നു മക്കാറിയോസ് തിരുമേനിയുമായി രണ്ടു മണിക്കൂറോളം ഞാന്‍ അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. എം. ഒ. ജോണച്ചന്‍ അഭിമുഖത്തിനായി എന്നെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കോട്ടയത്തെ ഹോട്ടല്‍ അഞ്ജലിയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. തിരുമേനിയുടെ ജീവിതാനുഭവങ്ങളാണ് ഏറെയും അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ ഭദ്രാസന പ്രശ്നത്തെ സംബന്ധിച്ചും ചിലതെല്ലാം പറഞ്ഞു (ഈ അഭിമുഖം റിക്കോര്‍ഡു ചെയ്ത കാസറ്റുകള്‍ എം. ഒ. ജോണച്ചന്‍ വാങ്ങി. ഈ അഭിമുഖം എവിടെയും പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല). അമേരിക്കന്‍ ഭദ്രാസനത്തിലെ ഗ്രൂപ്പുകളിയില്‍ തിരുമേനിയുടെ മറുവിഭാഗം അദ്ദേഹത്തെക്കുറിച്ച് വ്യക്തിഹത്യാപരമായ ചില പരാമര്‍ശനങ്ങളും നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സന്യാസിമാരായ മെത്രാന്മാരെക്കുറിച്ച് സ്ത്രീകളുമായി ബന്ധപ്പെടുത്തി കഥയുണ്ടാക്കുന്നത് നസ്രാണികളുടെ ഒരസുഖമാണ്. ഒരു വശം തളര്‍ന്ന് പരസഹായത്തോടെ ജീവിച്ചിരുന്ന എഴുപതു കഴിഞ്ഞ ഒരു മെത്രാനെക്കുറിച്ചു വരെ അദ്ദേഹത്തിന്‍റെ 'പ്രിന്‍സിപ്പല്‍ സെക്രട്ടറി'യായിരുന്നു എന്ന് പില്‍ക്കാലത്ത് അവകാശപ്പെടുന്ന ചിലര്‍ ഇത്തരം